Tuesday 29 September 2015

താളമേളങ്ങളുമായി ഒരു ഗ്രാമം



പാലക്കാട് ; എഴുപതോളം കലാരൂപങ്ങളുടെ വിളനിലമായ പാലക്കാടിന് ഇവക്കെല്ലാം താളമിടുന്ന ഒരു ഒരു ഗ്രാമത്തിന്റെ കഥ കൂടി പറയാനുണ്ട് . ചെണ്ടയും മദ്ദളവും തബലയും മൃദംഗവും എല്ലാം ജീവന്‍ വെക്കുന്ന ഗ്രാമം – പെരുവെമ്പ് . പാട്ടും നൃത്തവും പൂര്‍ണതയില്‍ എത്താന്‍ വാദ്യങ്ങളും വേണം . വാദ്യങ്ങളുടെ പൂര്‍ണത ഈ ഗ്രാമത്തിലാണ് . പഠിച്ചെടുക്കാന്‍ വിഷമമെന്ന പോലെ നിര്‍മിക്കാനും വിഷമമാണ് വാദ്യങ്ങള്‍ . സംഗീതവുമായി ഇഴുകിച്ചേര്‍ന്ന് നിന്നെ നിര്‍മാണം സാധ്യമാകൂ . ഒരു സാധനപോലെ , കലപോലെ , ഉപജീവന മാര്‍ഗം പോലെ , അറിവും പരിചയവും പോലെ പാരമ്പര്യമായി ഇവിടത്തുകാര്‍ വാദ്യങ്ങള്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നു. പരിഷ്കാര ലോകത്തെ പുത്തന്‍ വാദ്യങ്ങളും പുതിയ സംഗീതവും അരങ്ങു വാഴുമ്പോഴും പാരമ്പര്യം വിടാതെ ചെണ്ടയും മദ്ദളവും തബലയുമെല്ലാo മാറോടു ചേര്‍ക്കുന്ന ഒരു ജനത ഇന്നുമുണ്ട് . കേരളത്തിലെ ഉത്സവപ്പരംപുകളിലും പരമ്പരാഗത അനുഷ്ടാന വേദികളിലും പാരമ്പര്യ കലകളുടെ ഉപാസനയിലും എല്ലാം ഇവ കൂടിയേ തീരൂ . പെരുവേമ്പില്‍ ചെന്ന് കയറുമ്പോള്‍ പല വീടുകളുടെയും മുറ്റത്ത് ഉണക്കാനിട്ട തോലുകള്‍ വാദ്യോപകരണ നിര്‍മാണ രംഗത്ത് ഈ ഗ്രാമത്തിന്റെ സംഭാവന വിളിച്ചോതും . വീടുകളോടും ചേര്‍ന്ന പണിശാലകള്‍ കാണാം . ചെണ്ട , മദ്ദളം , ഇടക്ക ,തിമില , മൃദംഗം തബല തുടങ്ങിയ തുകല്‍ വാദ്യങ്ങള്‍ നിര്‍മിക്കുന്ന ഇരുപതിലധികം കുടുംബങ്ങള്‍ ഇവിടെ ഉണ്ട് .മികവരും വാദ്യങ്ങള്‍ നിര്‍മിക്കുന്നത് കുടില്‍ വ്യവസായം എന്ന നിലക്കാന് . വാദ്യോപകരണങ്ങള്‍ നിര്‍മിക്കുന്നത് കൊല്ലന്‍ , കടയ സമുദായത്തില്‍ പെട്ടവരാണ് . നിര്‍മാണം കഠിനമായ ഒരു സാധനയാണ്‌ . വാദ്യം നിര്‍മിക്കാനും താളം പൂര്നമാകാനും ഏറെ ശ്രമകരമായ കടമ്പകള്‍ ഉണ്ട്. അപശ്രുതി വീഴാതെ ശ്രദ്ധയോടെ ഓരോ വാദ്യങ്ങളും ഇവിടെ ജനിച്ചു കൊണ്ടേ ഇരിക്കുന്നു . മൃഗങ്ങളുടെ തോലുകള്‍ കൊണ്ടാണ് വാദ്യങ്ങള്‍ നിര്‍മിക്കുന്നത് . പ്ലാവ് , കണിക്കൊന്ന തുടങ്ങിയ മരങ്ങളും നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട് . അറവുശാലകളില്‍ നിന്ന് കൊണ്ട് വരുന്ന തോലുകള്‍ ഉപ്പിടാതെ വെയിലത്ത് ഉണക്കിയെടുക്കും  . മൃദംഗവും തബലയും  ആടിന്റെയും എരുമയുടെയും തോലുകൊണ്ടും മദ്ദളം എരുമയുടെ തോലുകൊണ്ടും നിര്‍മിക്കും . വൃത്തിയാക്കിയ തോലുകള്‍ ആവശ്യാനുസരണം മുറിചെടുക്കും . ശ്രുതി ചേരുന്ന തരത്തില്‍ വാദ്യങ്ങളുടെ തലക്കല്‍ വരിഞ്ഞു മുറുക്കി കെട്ടി വെക്കും . ദേവ നാദവും ആസുര നാദവും വരുന്നതിനു സാധാനാപൂര്‍വം കെട്ടിയുറപ്പിക്കും .പിന്നീട് എല്ലാ ഭാഗത്തും കൃത്യമായി ശ്രുതി ചേരുന്ന തരത്തില്‍ മയപ്പെടുത്തി എടുക്കും . മൃദംഗം ഉണ്ടാക്കാന്‍ പ്ലാവിന്റെ തടി ചെത്തി മിനുക്കി അകം തുറന്നു ദിവസങ്ങളോളം വെയിലത്ത് ഉണക്കി എടുക്കണം പോത്തിന്റെ തൊലി നീളത്തില്‍ മുറിച്ചു വാറുകള്‍ നിര്‍മിക്കുന്നു .ചെണ്ട നിര്‍മിക്കാന്‍ മാടിന്റെ തോലും ചെണ്ട കുറ്റി ഉണ്ടാക്കാന്‍ പ്ലാവും ഉപയോഗിക്കുന്നു . പ്ലാവിന്റെ കമ്പ് ഇരുപതോളം ദിവസം നെല്ലിനോപ്പം വച്ച് പുഴുങ്ങിയാണ് ചെണ്ട നിര്മുക്കാന്‍ ഉപയോഗിക്കുന്നത് . വാദ്യങ്ങള്‍ പല തൂക്കത്തിലും ലഭ്യമാകും . മദ്ദളവും മൃദംഗവും എല്ലാം വ്യത്യസ്ത തൂക്കങ്ങളില്‍ ലഭ്യമാണ് . കാലപ്പഴക്കം ചെന്ന പുരാണക്കിട്ടം എന്ന കല്ലാണ് വാദ്യങ്ങളുടെ നടുവിലെ മഷിയിടാന്‍ ഉപയോഗിക്കുന്നത് . ഈ കല്ലില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ് . ഇവ ഇടിച്ചും അരച്ചും പരുവപ്പെടുത്തി എടുത്ത് ചോറിനൊപ്പം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പല പ്രാവശ്യം തേച്ചു പിടിപ്പിക്കും .  ഏറെ പണിപ്പെട്ടു ഉണക്കി എടുത്ത് ശ്രുതി ചേര്‍ത്ത് വരുമ്പോഴെക്കു ആഴ്ചകള്‍ നീളും . തുകല്‍ ഉണങ്ഗാല്‍ വെയില്‍ തന്നെ വേണം എന്നതിനാല്‍ മഴ വന്നാല്‍ പണിയുമില്ല . ഓര്‍ഡറുകള്‍ കിട്ടുന്ന മുറക്ക് വാദ്യങ്ങള്‍ തയാറാക്കി നല്‍കണം . ഇതിനു ആഴ്ചകളോളം സമയം ആവശ്യമായി വരുന്നു . ഉത്സവം പ്രമാണിച്ചും വിദ്യാരംഭം പ്രമാണിച്ചും ധാരാളം ഓര്‍ഡറുകള്‍ ലഭിക്കും . എന്നാലും ചെയ്ത് തീര്‍ക്കാന്‍ സമയം എടുക്കും . ഇത്രയധികം അത്യധ്വാനം ചെയ്തു ഓരോ വാദ്യവും തയാരാക്കുമ്പോഴും ഓരോ വാദ്യതിനും ലഭിക്കുന്ന വില കുറവാണ് എന്ന് പറയാതെ വയ്യ . എന്നായാലും കലാസ്വാദകാരായ ഇവര്‍ക്ക് ഇതൊരു വലിയ പരാതിയായി പറയാനും സാധ്യമല്ല . നിര്‍മാണത്തിന് ചെലവിടുന്ന തുക കണക്കാക്കുമ്പോള്‍ എന്തായാലും ലഭിക്കുന്ന തുക അതിനേക്കാള്‍ ഒട്ടും കൂടുതലല്ല . വില്പനയ്ക്ക് സൌകര്യങ്ങള്‍ ഏറെ ഇല്ലാത്തതും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു . നബാര്‍ഡ് ഒരു സഹായം എന്ന നിലയില്‍ തുകല്‍ വാദ്യോപകരണ നിര്‍മാണ സംഘം എന്ന പേരില്‍ സംഘടന രൂപികരിച്ചിട്ടുണ്ട് . പ്രശസ്തനായ മണി അയ്യര്‍ അടക്കമുള്ള സംഗീത പ്രതിഭകളുടെ നാടായ പാലക്കാട്ടെ മിക്ക സംഗീതജ്ഞരും അയല്‍ ജില്ലകളിലെ സംഗീത പ്രേമികളും ഇന്നും പെരുവേമ്പില്‍ എത്തുന്നു എന്നതും വാദ്യങ്ങള്‍ വാങ്ങുന്നു എന്നതും മാത്രമാണ് ആകെ ഒരു ആശ്വാസം .


No comments:

Post a Comment