Thursday 12 November 2015

കേരള രാഷ്ട്രീയത്തില്‍ ശക്തമായ ത്രികോണ മത്സരത്തിനു കളമൊരുങ്ങുന്നു ; ബിജെപി അഞ്ചു വര്‍ഷത്തിനിടെ കൈവരിച്ചത് ഉജ്വല നേട്ടം



തിരുവനനതപുരം ; കേരളത്തില്‍ ഇടതു വലതു മുന്നണികളെ മാറി മാറി അധികാരത്തില്‍ ഏറ്റി എല്ലാ തെരഞ്ഞെടുപ്പുകളും ഇരു മുന്നണികളും തമ്മിലുള്ള  പോരാട്ടമാക്കി തീര്‍ത്ത ജനങ്ങള്‍ തന്നെ ബിജെപിയെ ഒരു പ്രമുഖ ശക്തിയായി അംഗീകരിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ബിജെപി കൈവരിച്ച നേട്ടം ഇടതു വലതു മുന്നണികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചതായിരുന്നു . ഇടതു വോട്ടാണ് ബിജെപിക്ക് ചോര്ന്നതെന്ന് യു ഡി എഫും അല്ല വലതു വോട്ടാണ് ബിജെപിക്ക് ചോര്ന്നതെന്ന് എല്‍ ഡി എഫും പറയുന്നു . തെരഞ്ഞെടുപ്പില്‍ മുന്നിലെത്തിയിട്ടും ബിജെപിയുടെ കുതിപ്പില്‍ ഇടതിന് ചങ്കിടിപ്പ് മാറിയിട്ടില്ല എന്ന് പ്രമുഖ നേതാക്കളുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നു . ബിജെപിയില്‍ നിന്ന് കനത്ത പ്രഹരം കിട്ടിയതോടെ യു ഡി എഫിനും സ്വസ്ഥതയില്ലാതായി . തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുന്‍പ് വരെ ബിജെപി ചിത്രത്തിലെ ഇല്ലെന്ന പോലെയായിരുന്നു ഇടതു വലതു നേതാക്കള്‍ പ്രചാരണം നയിച്ചത് . എന്നാല്‍ ഫലം വന്നപ്പോള്‍ ആണ് കേരള ജനത മാറി ചിന്തിച്ചു തുടങ്ങി എന്ന് ഈ നേതാക്കള്‍ക്ക് ബോധ്യം വന്നത് . ലോകസഭ തെരഞ്ഞെടുപ്പില്‍ മോദി തരംഗത്തിന്റെ ചിറകില്‍ ഏറി ബിജെപി മിന്നുന്ന വിജയം നേടിയപ്പോള്‍ കേരളത്തില്‍ മാത്രമായിരുന്നു താമര വിടരാതിരുന്നത് . അത് ഈ അടുത്ത കാലത്തൊന്നും സംഭവിക്കാനും പോകുന്നില്ല എന്നായിരുന്നു ഇരു മുന്നണികളും അവകാശപ്പെട്ടത് എന്നാല്‍ കാര്യങ്ങള്‍ ആകെ തല കീഴായി മറിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. തലസ്ഥാന നഗരമായ തിരുവനന്തപുരത്താണ് ബിജെപിയുടെ വളര്ച്ചകണ്ട് ഇരു മുന്നണികളും ശരിക്കും അന്തം വിട്ടത് .ഇത്തവണ ബിജെപി എല്ലായിടത്തും സ്ഥാനര്തികളെ നിര്ത്തുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ ചിരിച്ചു തള്ളിയ രണ്ടു മുന്നനികളിലെയും നേതാക്കള്‍ക്ക് ഇപ്പോഴും ശരിക്കും ശ്വാസം വീണിട്ടില്ല .ബിജെപി പിന്തുണയുള്ള സ്വതന്ത്രരും ബിജെപി സഖ്യകക്ഷികളും ചേര്‍ന്ന് സീറ്റുകള്‍ വാരിക്കൂട്ടി . ആകെ 941 ഗ്രാമാപഞ്ചായത്തുകളിലായി 15962 വാര്‍ഡുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 988 വാര്‍ഡുകളിലും  152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 2080 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 21 സീറ്റുകളിലും ബിജെപിയും സഖ്യവും  വിജയിച്ചു  .പതിനാലു ജില്ലാ പഞ്ചായത്തുകളിലെ 331 സീറ്റുകളില്‍ മൂന്നു സീറ്റുകളും   87  മുനിസിപ്പാലിറ്റികളില്‍ 3078 സീറ്റുകളില്‍  250 സീറ്റുകള്‍ ബിജെപിയും സഖ്യവും  നേടി .ആറു കോര്പരെഷനുകളിലെ 414 സീറ്റുകളില്‍ 52 എണ്ണവും ബിജെപിക്കും സഖ്യത്തിനും  ലഭിച്ചു .2010 ല്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ 384 വാര്‍ഡുകളില്‍ വിജയിച്ച ബിജെപി അഞ്ചു വര്‍ഷത്തിനു ശേഷം ഇത് 220 സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് ഗ്രാമ പ്രദേശങ്ങളിലെ ഇടതു കോട്ടയ്ക്കു ഭീഷണിയായി  . നാളിതുവരെ ഗ്രാമപ്രദേശങ്ങളില്‍ ഇടതിനായിരുന്നു ആധിപത്യം . ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും സീറ്റുകള്‍ ഇരട്ടിയാക്കി . മുനിസിപ്പാലിറ്റികളില്‍ 92 സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചും കോര്പരെഷനില്‍ 34 സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചും ബിജെപി ശ്രദ്ധേയ നേട്ടം കൈവരിച്ചു . എല്ലാ വിഭാഗങ്ങളില്‍ നിന്നുമായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്ന് 354 അധിക സീറ്റുകള്‍ ആണ് ബിജെപി ഒറ്റയ്ക്ക് നേടിയെടുത്തത് . അരുവിക്കരയില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ ഇടതു ശരിക്ക് വിയര്ത്തതാണ് . വിജയകുമാറിനെ പോലെ കരുത്തനായ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് കനത്ത പ്രഹരമായിരുന്നു പാര്‍ട്ടിക്ക് . അന്ന് വിജയിച്ച യു ഡി എഫ് അരുവിക്കര ആവര്‍ത്തിക്കുമെന്ന് ഉറച്ചു വിശ്വസിച്ചാണ് ഇത്തവണ ഗോദയില്‍ ഇറങ്ങിയത്‌ . ഒ രാജഗോപാല്‍ സ്ഥാനാര്തിയായതിനാല്‍ മാത്രമാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത് എന്നും  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയം കാണില്ലെന്നും പരസ്യമായി പറഞ്ഞ ഇടതു വലതു നേതാക്കളുടെ വായടച്ച മട്ടാണ് ഇപ്പോള്‍ . തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പു സെമി ഫൈനല്‍ ആണെന്ന് നേതാക്കള്‍ പലവുരു പറഞ്ഞു കഴിഞ്ഞു . ഇതില്‍ ഉജ്വല വിജയം നേടിയ ബിജെപി വരുന്ന നിയമ സഭ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ മത്സരം കാഴ്ച വെക്കുമെന്നതില്‍ തര്‍ക്കമില്ല . എന്തായാലും ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള മത്സരം എന്ന അവസ്ഥ കേരളത്തില്‍ മാറി . ഇനി എല്ലാ അസംബ്ലി മണ്ഡലങ്ങളും ശക്തമായ ത്രികോണ മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും .

No comments:

Post a Comment