Thursday 12 November 2015

ബീഹാര്‍ തെരഞ്ഞെടുപ്പ് : പണക്കൊഴുപ്പും കൈക്കരുത്തും തീരുമാനിച്ച വിജയം



പട്ന ; ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വിശാല സഖ്യം ബിജെപിയെ മൂലയിലോതുക്കി . ലാലുവിന്റെ ശക്തമായ തിരിച്ചു വരവിനും കൊണ്ഗ്രെസ്സിന്റെ മുഖം രക്ഷിക്കുന്നതിനും ഹാട്രിക് വിജയം നേടാന്‍ നിതീഷ് കുമാറിനെ സഹായിക്കുകയും ചെയ്ത തെരഞ്ഞെടുപ്പായിരുന്നു ഇത് . അഞ്ചു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ആയിരത്തില്‍ അധികം സ്ഥാനര്തികളും വ്യക്തമായ ക്രിമിനല്‍ പ്ശ്ചാതലം ഉള്ളവര്‍ ആയിരുന്നു എന്ന് എ ഡി ആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . മുപ്പതു ശതമാനം സ്ഥാനര്തികളും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ തന്നെ . ആകെയുള്ള 243  സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ വിശാല സഖ്യത്തില്‍ നിന്നും എന്‍ ഡി എ യില്‍ നിന്നും ചെറു പാര്‍ട്ടികളില്‍ നിന്നും സ്ഥാനാര്‍ഥികള്‍ ആയവരില്‍ ആകെ 1038 പേര്‍  ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ ഉണ്ടാകുമ്പോള്‍ അവയില്‍ മിക്കവാറും പേര്‍ പണക്കൊഴുപ്പും കൈക്കരുത്തും ഉള്ളവരും രാഷ്ട്രീയത്തില്‍ നേരത്തെ ചുവടുരപ്പിച്ചവരും ആകുമ്പോള്‍ ജനാധിപത്യം എത്രകണ്ട് വിജയിക്കും എന്നത് ചിന്തിക്കേണ്ട വസ്തുതയാണ് . മത്സരിക്കുന്ന എല്ലാ സിറ്റിംഗ് എം എല്‍ എ മാരുടെയും ആസ്തി മൂന്നിരട്ടിയായി അഞ്ചു കൊല്ലം കൊണ്ട് വര്‍ധിച്ചു എന്ന് പറയുമ്പോഴും അഞ്ചു കൊല്ലം കൊണ്ട് ഓരോ എം എല്‍ എ യുടെയും ആസ്തി ഏകദേശം 2100 ഇരട്ടി വര്‍ദ്ധിച്ചു എന്ന് പറയുമ്പോഴും ബീമാര് സംസ്ഥാനം എങ്ങോട്ടാണ് പോകുന്നത് എന്ന് വ്യക്തമാണ് . ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്തികളുടെ ആസ്തി വെളിപ്പെടുത്തിയപ്പോള്‍ കഴിഞ്ഞ പ്രാവശ്യതെതില്‍ നിന്ന് 39 കോടി രൂപയുടെ വര്‍ദ്ധനവ്‌ ആണ് കണ്ടത്  . അഞ്ചു വര്ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ് ഘടന അത്രയൊന്നും വര്‍ദ്ധിചിട്ടില്ല .ആളോഹരി  ആസ്തിയില്‍ അഭൂത പൂര്‍വമായ വളര്‍ച്ചയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത് . മാത്രമല്ല ഇപ്പോള്‍ മത്സരിക്കുന്നവരില്‍ ഭൂരിഭാഗവും സിറ്റിംഗ് എം എല്‍ എ മാര്‍ തന്നെയാണ് എന്ന് ഓര്‍ക്കേണ്ടതാണ് . അഞ്ചു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ചാം ഘട്ടത്തില്‍ 58 ശതമാനം കൊണ്ഗ്രെസ് സ്ഥാനാര്തികളും 55 ശതമാനം ബിജെപി സ്ഥാനാര്തികളും 52 ശതമാനം ആര്‍ ജെ ഡി സ്ഥാനാര്തികളും 50 ശതമാനം ജെ ഡി യു സ്ഥാനാര്തികളും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരായിരുന്നു  ആ ഘട്ടത്തിലെ  സ്ഥാനാര്‍ഥികളുടെ ശരാശരി ആസ്തി 85.82 ലക്ഷം രൂപയായിരുന്നു . അഞ്ചാം ഘട്ടത്തില്‍ മത്സരിച്ച സ്ഥാനാര്തികളില്‍ 30 ശതമാനം പേര്‍ക്കും ക്രിമിനല്‍ കേസുകളില്‍ പെണ്ടിംഗ് ഉണ്ട് .നാലാം ഘട്ടത്തില്‍ മത്സരിച്ച 5 എല്‍ ജെ പി (ലോക ജനശക്തി പാര്‍ട്ടി രാം വിലാസ് പാസ്വാന്‍ ) സ്ഥാനാര്തികള്‍ക്ക് 42 ബിജെപി സ്ഥാനാര്തികളുടെ ആസ്തിയെക്കാള്‍ കൂടുതല്‍ ആസ്തി ഉണ്ടായിരുന്നു എന്നും എ ഡി ആര്‍ വെളിപ്പെടുത്തുന്നു . നാലാം ഘട്ടത്തില്‍ മത്സരിച്ചവരില്‍ 253 പേര്‍ക്കും ക്രിമിനല്‍ കേസുകള്‍ പെണ്ടിംഗ് ഉണ്ട് . 71 ശതമാനം ജെ ഡി യു സ്ഥാനാര്തികളും 67 ശതമാനം ബിജെപി സ്ഥാനാര്തികളും 65 ശതമാനം ആര്‍ ജെ ഡി സ്ഥാനാര്തികളും വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ തന്നെ . നാലാം ഘട്ടത്തില്‍ മത്സരിച്ച സ്ഥാനാര്തികളുടെ ആസ്തികള്‍ തമ്മിലുള്ള അന്തരം 22 കോടിയും 2000 രൂപയും ആയിരുന്നു . മൂന്നാം ഘട്ടത്തില്‍ മത്സരിച്ചവരില്‍ 27 ശതമാനം പേരാണ് ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ .808 സ്ഥാനാര്‍ഥികളില്‍ 215 പേര്‍ക്ക് വ്യക്തമായ ക്രിമിനാല്‍ പശ്ചാത്തലം ഉണ്ടായിരുന്നു . ഇവരില്‍ ബിജെപി ആര്‍ ജെ ഡി അംഗങ്ങള്‍ മുന്നിട്ടു നില്‍ക്കുന്നു . ഈ ഘട്ടത്തില്‍ മത്സരിച്ചിരുന്ന 68 ശതമാനം ആര്‍ ജെ ഡി അംഗങ്ങളും 56 ശതമാനം ജെ ഡി യു അംഗങ്ങളും 62 ശതമാനം ബിജെപി അംഗങ്ങളും ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ടിട്ടുണ്ട് . ഇത്തവണത്തെ മത്സരങ്ങള്‍ പനക്കൊഴുപ്പിനെ ആശ്രയിച്ചാണ് എന്നും കൈക്കരുത്തിനു  രണ്ടാം സ്ഥാനമാണ് ഉള്ളതെന്നും എ ഡി ആര്‍ റിപ്പോര്‍ട്ടില്‍ വ്യക്തം . രണ്ടാം ഘട്ടഹില്‍ മത്സരിച്ച 23 ശതമാനം പേരും കോര്പരെറ്റ് കള്‍ ആയിരുന്നു 69 ശതമാനം ബിജെപി , ആര്‍ ജെ ഡി , ജെ ഡി യു സ്ഥാനാര്‍ഥികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നു .രണ്ടാം ഘട്ടത്തിലെ 142 സ്ഥാനാര്തികള്‍ക്ക് വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നു . 23 ശതമാനം സ്ഥാനാര്‍ഥികളും കോടിപതികള്‍ ആയിരുന്നു . ഈ ഘട്ടത്തിലും മൂന്നിലൊന്നു സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ ആയിരുന്നു . ആദ്യമായാണ്‌ ഒരു ഘട്ടത്തില്‍ മത്സരിക്കുന്ന മൂന്നില്‍ ഒന്ന് പേര്‍ക്കും വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടാകുന്നത് .ഒന്നാം ഘട്ടത്തില്‍ 22 ശതാമാനം സ്ഥാനാര്‍ഥികളും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍  ആയിരുന്നു എങ്കില്‍ 25 ശതമാനം പേരും കോടിപതികള്‍ ആയിരുന്നു 130 സ്ഥാനാര്തികള്‍ക്ക് ക്രിമിനല്‍ കേസുകള്‍ പെണ്ടിംഗ് ഉണ്ടായിരുന്നു 22 ശതമാനം സ്ഥാനാര്‍ഥികള്‍ക്കും ഗുരുതരമായ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നു 52 ശതമാനം ബിജെപി സ്ഥാനാര്തികളും 47 ശതമാനം ആര്‍ ജെ ഡി സ്ഥാനാര്‍ഥികളും 46 ശതമാനം ആര്‍ ജെ ഡി സ്ഥാനാര്തികളും വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ തന്നെ . ആകെ 174 സ്ഥാനാര്തികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നു . വോട്ടെണ്ണി കഴിഞ്ഞു വിജയം ആഘോഷിക്കുന്ന ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഉള്ളവരുടെ ക്രിമിനല്‍ പശ്ചാത്തലം നോക്കുമ്പോള്‍ പണക്കൊഴുപ്പും കൈക്കരുത്തും തന്നെയാണ് ബീഹാര്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചതു എന്ന് പറയാതെ വയ്യ .

No comments:

Post a Comment