Tuesday 3 November 2015

മയില്‍ ഭംഗിയെകി ചൂലനൂര്‍



പാലക്കാട് ; ദേശീയ പക്ഷിയായ മയിലിനു ഒരു സംരക്ഷണ കേന്ദ്രം കേരളത്തിലെ ഒരേ ഒരു മയില്‍ സംരക്ഷണ കേന്ദ്രം പാലക്കാട് ജില്ലയിലാണ് . ആലത്തൂര്‍ താലൂക്കിലെ കുഴല്‍ മന്ദം ബ്ലോക്കിലെ പെരിങ്ങോട്ടു കുരിശ്ശി ഗ്രാമപഞ്ചായതിലാണ് മയില്‍ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് . പാലക്കാട് ജില്ലയിലും തൃശൂര്‍ ജില്ലയിലുമായി പരന്നു കിടക്കുന്ന ഗ്രാമമാണ് ചൂലനൂര്‍ .ഇവിടത്തെ മയില്‍ സംരക്ഷണ കേന്ദ്രം കേരളത്തിലെ പ്രിയപ്പെട്ട വന്യ ജീവി സംരക്ഷണ കേന്ദ്രമാണ് . ജില്ല സിരാ കേന്ദ്രത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ചൂലനൂര്‍ മയില്‍ സംരക്ഷണ കേന്ദ്രം . 500 ഹെക്ടറോളം നിബിഡ വനങ്ങളില്‍ ആണ് ഇത് . മയിലുകള്‍ക്ക് പുറമേ അനേകം പക്ഷികളുടെ വിഹാര കേന്ദ്രമാണ് ഇവിടം . ഇപ്പോള്‍ 200 ല്‍ അധികം മയിലുകള്‍ ഇവിടെയുണ്ട് . നൂറുകണക്കിന് ജനുസുകളില്‍ പെട്ട മറ്റു പക്ഷികളും ഇവിടെയുണ്ട് . കാടിനേയും പക്ഷികളെയും അറിയാനാഗ്രഹിക്കുന്നവര്‍ക്ക് ഈ യാത്ര വളരെ ഹൃദ്യമാണ് . ഇന്ത്യയിലെ പ്രശസ്ത പക്ഷി നിരീക്ഷകനായ ഇന്ദുചൂഡന്‍ എന്ന കെ കെ നീലകണ്‌ഠന്റെ ഓര്‍മ്മക്കായി 2008 ലാണ് മയില്‍ സങ്കെതമാക്കി ചൂലനൂരിനെ ഉയര്‍ത്തിയത്‌ . മണ്‍സൂണ്‍ മഴ കഴിഞ്ഞ ശേഷമുള്ള സമയത്ത് ഈ മയില്‍ സങ്കേതം സന്ദര്‍ശിച്ചാല്‍ മയിലുകളെയും അനേകം പക്ഷികളെയും ഇവക്കു പുറമേ ചിത്ര ശലഭങ്ങളെയും ധാരാളം കാണുവാന്‍ സാധിക്കും . പക്ഷികള്‍ക്കൊപ്പം തന്നെ അനേകം ഔഷധ ചെടികളും ഇവിടെയുണ്ട് . ഇപ്പോള്‍ ഇവിടത്തെ 200 ഹെക്ടര്‍ സ്ഥലം കുഞ്ചന്‍ നമ്പ്യാരുടെ ഓര്‍മ്മക്കായി കുഞ്ചന്‍ സ്മൃതിവനം എന്ന പേരില്‍ നാമകരണം ചെയ്തിരിക്കുന്നു . ചൂലനൂര്‍ പക്ഷി സംരക്ഷണ കേന്ദ്രത്തിനു സമീപം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് സ്ഥിരം പരിപാടിയായി മാറിയതിനാല്‍ ഇവിടത്തെ പക്ഷികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യമുണ്ട് . ഇത് കണക്കിലെടുത്ത് സര്‍ക്കാര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്ത്തകരെ നിയോഗിച്ചു ഇവിടെ വൃത്തിയായി സംരക്ഷിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട് . ദേശീയ പക്ഷിയായ മയിലിനെതിരെ ഒരു തരത്തിലുമുള്ള അധിക്രമങ്ങള്‍ അനുവദിച്ചിട്ടില്ല . ഇങ്ങനെ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുകയും ചെയ്യും . പൊതുവേ ചൂട് കൂടിയ പാലക്കാട് ജില്ലയില്‍ ജലക്ഷാമം നേരിട്ട് മയിലുകള്‍ക്ക് ജീവഹാനി സംഭാവിക്കാതിരിക്കാന്‍ തടയണകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട് . വേനല്‍ മഴകള്‍ തടഞ്ഞു നിര്‍ത്തി മയിലുകള്‍ക്കും മറ്റു പക്ഷികള്‍ക്കും ആശ്വാസം പകരുന്നുണ്ട് . അറ്റ വേനലില്‍ ദാഹജലം തേടി മയിലുകള്‍ കാടിറങ്ങും .ഇവക്കു തെരുവുനായ്ക്കളും മനുഷ്യരും ഭീഷണിയാകും . പക്ഷികള്‍ക്കൊപ്പം തന്നെ കുരങ്ങുകളെയും ഇവിടെ സംരക്ഷിട്ടുണ്ട് . തൊട്ടടുത്ത കൃഷിയിടങ്ങളിലെ നെല്ല് , മുളക് , പച്ചക്കറികള്‍ എന്നിവ മയിലുകളും കുരങ്ങുകളും ആഹാരമാക്കുന്നു. ഇവയെ ആട്ടിയോടിക്കാന്‍ തകര പാത്രങ്ങള്‍ കൊട്ടി ഒച്ചയുണ്ടാക്കുന്നത് പതിവുകാഴ്ചയാണ് . വിനോദ സഞ്ചാരികള്‍ക്ക് കണ്ണിനു ആനന്ദം പകരാന്‍ ഇവിടെ ഒരു ശലഭോദ്യാനവും നിര്‍മിച്ചിട്ടുണ്ട് .


No comments:

Post a Comment