Friday 17 October 2014

ലോകത്തെ ഊട്ടാന്‍ ഒന്നിക്കാം ................

കൊച്ചി 17 ഒക്ടോബര്‍ ; കൊഴുക്കുന്ന ആഘോഷ വേളകളും അമിതാര്ഭാടങ്ങളും  ബാക്കിയാക്കി കളയുന്ന ഭക്ഷണവും ഇന്നെങ്കിലും അകറ്റി നിര്‍ത്താം ... ഇന്ന്‌ ദാരിദ്ര്യ നിര്‍മാര്‍ജന ദിനം. 1993 ഒക്‌ടോബര്‍ 17 ദാരിദ്ര്യനിര്‍മാര്‍ജന ദിനമായി ഐക്യരാഷ്‌ട്രസംഘടന പ്രഖ്യാപിച്ചു . “ആരെയും ഒഴിവാക്കരുത്‌ : കൊടിയ ദാരിദ്രത്തിനെതിരെ ചിന്തിക്കൂ , പ്രവര്‍ത്തിക്കൂ , ഒന്നിക്കൂ” എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം .
ദാരിദ്രം എന്നാല്‍ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നി അടിസ്ഥാന ആവശ്യങ്ങള്‍ പോലും തൃപ്തികരമായി നിറവേറ്റാന്‍ പറ്റാത്ത അവസ്ഥയാണ് . മൂന്നാം ലോക രാജ്യങ്ങളില്‍ ആണ് ഈ പട്ടിണിപ്പാവങ്ങളില്‍ സിംഹ ഭാഗവും . കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ദാരിദ്ര്യത്തില്‍ നിന്നു പത്തുകോടി ജനങ്ങള്‍ കരകയറിയെന്നു ഐക്യ രാഷ്ട്ര സംഘടന പറയുമ്പോള്‍ ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം 13൦ കോടിയിലധികം ജനങ്ങള്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നുണ്ട് . ഒരു നേരത്തെ ആഹാരം വയറു നിറച്ചും കഴിക്കാന്‍ സാധിക്കാത്തവരില്‍ കൂടുതലും ഏഷ്യ ആഫ്രിക്ക ഭൂഖണ്ഡങ്ങളില്‍ ആണ്  . അല്പം കൂടി വിശദമാക്കിയാല്‍ ഇന്ത്യ, ചൈന, മധ്യ പശ്ചിമാഫ്രിക്ക എന്നിവിടങ്ങളില്‍ ഒക്കെ 47 ശതമാനത്തോളവും കടുത്ത ദാരിദ്രത്തില്‍ ആണ് . ആഫ്രികന്‍ രാജ്യമായ കോംഗോയില്‍ 88 ശതമാനവും ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്നവര്‍ ആണ് . ഇരുപതാം നൂറ്റാണ്ടോടു കൂടി ലോകമെങ്ങുo  20 കോടി ജനങ്ങള്‍ പട്ടിണിയുടെ പിടിയില്‍ നിന്നു മോചിതരായെന്നു ഫുഡ്‌ ആന്‍ഡ്‌ അഗ്രികള്‍ചര്‍ ഓര്‍ഗനൈസേഷന്‍ വ്യക്‌തമാക്കുന്നു.
ദരിദ്ര നിര്‍മാര്‍ജനം അടുത്ത വര്‍ഷമാകുംപോഴെക്ക് പകുതിയായി കുറക്കാനുള്ള ശ്രമത്തിലാണ് ഐക്യ രാഷ്ട്ര സംഘടന . ഈ ശ്രമം ഇത് വരെ 63 വികസ്വര രാജ്യങ്ങള്‍ ലക്ഷ്യം കണ്ടെന്നുo ആറു രാജ്യങ്ങള്‍ കൂടി അടുത്ത വര്‍ഷം ലക്ഷ്യത്തിലെത്തുമെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ യു എന്‍ അവകാശപ്പെടുന്നു .

യുദ്ധവും രോഗങ്ങളും പോലെ ദാരിദ്രവും ഏറ്റവും കൂടുതല്‍ ക്രൂരത് കാണിക്കുന്നത് കുട്ടികളോട് തന്നെ . ലോകത്തെ 11൦ കോടിയിലധികം കുട്ടികള്‍ കൊടും ദാരിദ്രത്തിന്റെ ഇരകളാണെന്ന് യുനിസെഫ്‌ വ്യക്തമാക്കുന്നു .
ദാരിദ്രത്തെ  തുടച്ചു നീക്കാന്‍ സ്ത്രീ ശാക്തീകരണം വേണമെന്നും സ്ത്രീകളുടെ ഉന്നമനവും കൂട്ടായ്മയും ലോകത്തെ പട്ടിണിയില്‍ നിന്ന് രക്ഷിക്കാന്‍ ഉതകുമെന്നും ഇന്നലെ യു എന്‍ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തിയത് ശ്രദ്ധേയമാണ് .
നല്ല ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും ഓരോ മനുഷ്യന്റെയും അവകാശമാണ് . എല്ലാ രാജ്യങ്ങളിലെയും ഭരണാധികാരികള്‍ താഴെ തട്ടിലുള്ളവരിലേക്ക് കൂടി ഇറങ്ങിച്ചെന് അവര്‍ക്ക് ഇത്തരം സൌകര്യങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട് , അത് അവരുടെ കടമയായി കാണേണ്ടതുണ്ട് .
ഇന്ത്യയിലെ ദരിദ്ര രേഖാ നിര്‍ണയം വളരെ വിചിത്രമാണ് ഗ്രാമപ്രദേശങ്ങളില്‍ ഒരു ദിവസം 32 രൂപയും നഗരതില്‍ 47 രൂപയും ഒരു ദിവസം ഒരു വ്യക്തിക്ക് ചെലവഴിക്കാന്‍ ആയില്ലെങ്കില്‍ മാത്രമാണ് അയാള്‍ ദാരിദ്രനാകുന്നത് ! അവശ്യ സാധനങ്ങളുടെ വിലക്കയറ്റം ഒരിക്കല്‍ പോലും പിടിച്ചു നിര്‍ത്താന്‍ മാറി മാറി വരുന്ന ഒരു സര്‍ക്കരുകള്‍ക്കും ഏറെ കാലമായി സാധിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഇവിടെ വിസ്മരിച്ചു കൂടാ . കേവലം 32 രൂപയ്ക്കു ഒരു മനുഷ്യന്‍ മികച്ച രീതിയിലുള്ള ഭക്ഷണവും വസ്ത്രവും മറ്റു പ്രാഥമികാവശ്യങ്ങളും നിറവേറ്റാന്‍ സാധിക്കുമോ എന്നത് മനസിരുത്തി ഒന്ന് ചിന്തിച്ചു നോക്കേണ്ടതുണ്ട് . മുന്‍ ആര്‍ ബി ഐ ഗവര്‍ണര്‍ രംഗരാജന്‍ അധ്യക്ഷനായ കമ്മിറ്റിയുടെ ഈ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച സര്‍ക്കാരിനു സമര്‍പ്പിചിരിക്കുകയാണ്  . 2൦11-12 കാലയളവില്‍ സുരേഷ് ടെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ  ശുപാര്‍ശ പ്രകാരം ദരിദ്ര രേഖ ഗ്രാമങ്ങളില്‍ പ്രതിദിനം 27 രൂപയും നഗരങ്ങളില്‍ 33 രൂപയും ആയിരുന്നു .
ഇന്ത്യയില്‍ ദാരിദ്രം കൂടി വരികയാണ് ; പ്രത്യേകിച്ച് ഗ്രാമങ്ങളില്‍ . മുക്കാല്‍ ഭാഗം ജനങ്ങളും - ഏതാണ്ട് 77 ശതമാനം പേര്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ രണ്ടു നേരം വയറു നിറക്കാന്‍ ആകാതെ കഷ്ട്ടപ്പെടുന്നുണ്ട് . ക്രമാതീതമായി ഉയരുന്ന ജനസംഖ്യ ആണ് പട്ടിണിയുടെ ശരിയായ കാരണം . 1994 മുതല്‍ 5 വര്ഷം കൊണ്ട് 312 മില്യനില്‍ നിന്നും ഇത് 2൦൦ മില്യനായി ഉയര്‍ന്നു. ഇന്ത്യയില്‍ ഇപ്പോള്‍ കുറഞ്ഞത്‌  24൦ മില്യന്‍ ജനങ്ങള്‍ ഗ്രാമങ്ങളിലും 72 മില്യന്‍ ജനങ്ങള്‍ പട്ടണങ്ങളിലും ദാരിദ്ര്യം അനുഭവിക്കുന്നു എന്നത് വ്യക്തം.
ദരിദ്ര നിര്‍മാര്‍ജനത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആരംഭിച്ച വിവിധ പദ്ധതികള്‍ ബഹുദൂരം മുന്നെറിയിടുണ്ട് എന്ന് പറയാതെ വയ്യ ; പ്രത്യേകിച്ച് കേരളത്തില്‍ . കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തനം ലോക ശ്രദ്ധ നേടുകയും ഐക്യ രാഷ്ട്ര സംഘടനയുടെ അംഗീകാരം നേടുകയും ചെയ്തത് വലിയൊരു നേട്ടം തന്നെയാണ് . പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റ ആദ്യ നാളില്‍ തന്നെ ഇന്ത്യയിലെ ദാരിദ്ര നിര്മാര്‍ജനന്തിനു വേണ്ടി കേരളത്തിലെ കുടുംബശ്രീ മാതൃക രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്തതും കേരളത്തിന്‌ അഭിമാനമായി .
ലോകത്തിലെ മിക്ക രാജ്യങ്ങളിലെയും അവസ്ഥയുമായി  തട്ടിച്ചു നോക്കുമ്പോള്‍ ഇന്ത്യ എത്രയോ മെച്ചമാണ് എന്ന് വേണം കരുതാന്‍ . ഒരു നേരമെങ്കിലും ആഹാരം ലഭിക്കാതെ , രോഗങ്ങള്‍ ചികിത്സിക്കാനാകാതെ , വൃത്തിഹീനമായ അന്തരീക്ഷതില്‍ വീണു കിടക്കുന്നവരുടെ അവസ്ഥ മിക്ക രാജ്യങ്ങളെക്കാളും ഇന്ത്യയില്‍ ഭേദമാണ് . ധാതുക്കലലും പ്രകൃതി വിഭവങ്ങളാലും മറ്റും സമ്പന്നമായ മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആണ് പട്ടിണി അതിന്റെ ഏറ്റവും ഭീകര മുഖം കാണിച്ചിരിക്കുന്നത് . പട്ടാള ഭരണങ്ങളും, ആഭ്യന്തര കലാപങ്ങളും എല്ലാത്തിലും മീതെ  മാരക രോഗങ്ങളും ഈ രാജ്യങ്ങങ്ങളെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുകയാണ് .

പട്ടിണി കണക്കുകളേക്കാള്‍  വിചിത്രമാണ് പാഴായി പോകുന്ന ഭക്ഷണത്തിന്റെ കണക്കുകള്‍ . ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷണത്തിന്റെ മൂന്നിലൊരു ഭാഗം പഴായിപ്പോകുകയാണ് . ഏതാണ്ട് 4൦൦ ടന്‍ ഭക്ഷണം പാഴായി പോകുമ്പോള്‍ ദരിദ്ര രാജ്യങ്ങളിലെ വിശപ്പ്‌ മാറ്റാന്‍ ഇത് ധാരാളമാണ് എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതാണ് . ലോകത്തെ ഊട്ടാന്‍ കൂട്ടായ ശ്രമമാണ് ആവശ്യം ; അതിനായി ഒന്നിക്കാം .  

No comments:

Post a Comment