Thursday 1 October 2015

യാത്ര പോകാം അറിവ് ഉറവ പൊട്ടുന്നൊരു മലയിലേക്ക് ....



പാലക്കാട്‌ ; “ചാരങ്ങൾപോലും പകുത്തുത്തിന്നൊരീ
പ്രേതങ്ങളലറുന്ന നേരം
പേയും പിശാചും പരസ്പരം
തീവെട്ടിപേറി അടരാടുന്ന നേരം
നാദങ്ങളിൽ സർവ്വനാശമിടിവെട്ടുമ്പോള്‍
ആഴങ്ങളിൽ ശ്വാസതന്മാത്ര പൊട്ടുമ്പോള്‍
അറിയാതെ ആശിച്ചുപോകുന്നു ഞാനും
വീണ്ടുമൊരുനാൾ വരും
വീണ്ടുമൊരുനാൾ വരും
എന്റെ ചുടലപറമ്പിലെ തുടതുള്ളുമീ
സ്വാർത്ഥ സിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്റെ കനലിൽ നിന്നു
അമരഗീതം പോലെ ആത്മാക്കൾ
ഇഴചേർന്നൊരു അദ്വൈത പദ്മമുണ്ടയ്‌വരുംഅതിലെന്റെ കരളിന്റെ നിറവും സുഗന്ധവും
ഊഷ്മാവുമുണ്ടായിരിക്കും
അതിലെന്റെ താരസ്വരത്തിൻ പരാഗങ്ങൽ
അണുരൂപമാർന്നടയിരിക്കും
അതിനുള്ളിൽ ഒരു കൽപ്പതപമാർന്ന ചൂടിൽനിന്നു
ഒരു പുതിയ മാനവനുയിർക്കും
അവനിൽനിന്നദ്യമായ്‌
വിശ്വസ്വയം പ്രഭാ പടലം
ഈ മണ്ണിൽ പരക്കും
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന കാന്തന്റെ സ്വപ്നം”
ജാതിക്കൊമരങ്ങള്‍ക്കും അറിവിന്റെയും അധികാരത്തിന്റെയും ഹുങ്കിനും അഹങ്കാരത്തിനും മീതെ,സമൂഹത്തിന്റെ ഉച്ച നീച്ചത്വങ്ങള്‍ക്ക് എതിരെ, അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ആഭിചാരങ്ങള്‍ക്കും എതിരെ ഉച്ചത്തില്‍ ശബ്ദിച്ച ... അഥവാ ഇവയെ എല്ലാം പരിഹസിച്ചു ആര്‍ത്ത് ചിരിച്ച നാറാണത്ത് , ഭ്രാന്തനല്ല ... അറിവിന്റെ നിറകുടം .. നിറഞ്ഞാലും തുളുമ്പാതെ അതി സാധാരണനായ ഒരു നാടോടി . ഒന്നിനോടും ഭ്രമമില്ല , പ്രത്യേക മമതയോ അടുപ്പമോ ഇല്ല . വീണിടം വിഷ്ണുലോകം ... അതിനാല്‍ ഈ നിസ്വന് കണ്ണീരോ പരിഭവമോ നിരാശയോ ഒന്നും തന്നെയില്ല . വാക്കുകള്‍ മുളക്കാത്ത ആ കുന്നുകളില്‍ കല്ലുരുട്ടി കയറ്റി താഴേക്കു തള്ളിയിട്ട് ആര്‍ത്ത് ചിരിക്കുന്ന നാറാണത്തിന്റെ കഥ വിശ്വ പ്രസിദ്ധമാണ് . ആ മല പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂകിലാണ് . പറയിപെറ്റ പന്തിരുകുലത്തിലെ എല്ലാ മഹാന്മാരെയും കവച്ചു വെക്കുന്ന നാരാണത്തിന്റെ ദിനചര്യയായ ഈ കല്ല്‌ കയറ്റല്‍ രായിരനല്ലൂര്‍ മലയിലായിരുന്നു . ഭ്രാന്തന്‍ മലയെന്നും ആളുകള്‍ വിളിക്കാറുണ്ട് . പട്ടാമ്പിക്കടുത്ത് കൈപ്പുറത്ത് നിന്ന് ഇടത്തോട്ടു തിരിഞ്ഞു ഏകദേശം മൂന്നു കിലോ മീറ്ററോളം പോയാല്‍ മലയുടെ താഴ്വാരതിലെത്താം. കയറിപ്പറ്റാന്‍ വിഷമമുള്ള പാറ കൂട്ടങ്ങള്‍ ഉള്ള ഇവിടെ മഴയയാല്‍ വഴുകും കൂടുതലാണ് . ഒന്നും വക വെക്കാതെയാണ്‌ നാറാനത്ത് കല്ലുരുട്ടി കയറ്റിയിരുന്നത് എന്നത് അതിശയകരം തന്നെ . മല കയറാന്‍ ആരംഭിക്കുന്നിടത്തു നാരാണത്ത് മംഗലം ആമയൂര്‍ മന കാണാം . അവിടെ മുതല്‍ മലയിലേക്കു പടിക്കെട്ടുകള്‍ ഉണ്ട് . മലകയറ്റം ഇവിടെ രസകരമായ ഒരു അനുഭവം തന്നെയാണ് . മലകയറി ഉച്ചിയില്‍ എത്തുമ്പോള്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് 20 അടിയോളം വലുപ്പമുള്ള നാരാനത്ത് ഭ്രാന്തന്റെ പൂര്‍ണകായ പ്രതിമ കാണാം . ആ പ്രതിമ കല്ലുരുട്ടി താഴെയിടാന്‍ തയാറായി നില്‍ക്കുകയാണ് . താഴെ എങ്ങും പച്ചപ്പ്‌ മാത്രമേ കാണൂ . ഇവിടെ അടുത്ത് കുന്നിന്‍ മുകളില്‍ ഒരു ദുര്‍ഗാദേവിയുടെ ചെറിയ ക്ഷേത്രമുണ്ട് . ദേവിയും നാരാനത്ത് ഭ്രാന്തനുമായി ബന്ധപ്പെട്ടു അനേകം കഥകള്‍ പ്രചാരത്തില്‍ ഉണ്ട് . ചുടല ഭദ്രകാളിയായ ദേവിയോട് ചുടലയില്‍ വച്ച് തെല്ലും ഭയമില്ലാതെ കയര്‍ക്കുകയും ഒടുവില്‍ ദേവിയെ കൊണ്ട് ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റിക്കുകയും ചെയ്തിരുന്നു . അതുപോലെ ഈ മല മുകളില്‍ വച്ച് ദേവി പ്രത്യക്ഷപ്പെട്ടു നാരാനതിനെ അനുഗ്രഹിച്ചതായും ഐതിഹ്യമുണ്ട് .ആമയൂര്‍ മനക്കാരാണ് കുന്നിന് മുകളില്‍ ദേവീക്ഷേത്രം പണിതതും പൂജനടത്തുന്നതുമൊക്കെ. തുലാം ഒന്നിന്ന് രായിരാംകുന്ന് കയറുന്നത് പുണ്യമാണെന്നാണ് ഭക്തജനവിശ്വാസം. സന്താനസൌഭാഗ്യത്തിനും, മംഗല്യസൌഭാഗ്യത്തിനും, മാറാരോഗനിവാരണത്തിനുമെല്ലാം വഴിപാട് നടത്തി നാറാണത്ത് ഭ്രാന്തനേയും വന്ദിച്ച് കുന്ന് കയറുന്നവരുടെ തിരക്കാണ് തുലാം ഒന്നിന് . സന്താനസൌഭാഗ്യത്തിന് വേണ്ടി മലകയറുന്നവര്‍ ആണ്‍കുട്ടിക്ക് വേണ്ടി കിണ്ടിയും, പെണ്‍കുട്ടിക്ക് വേണ്ടി ഓടവും കമഴ്ത്തി പ്രാര്‍ത്ഥിച്ച് മലയിറങ്ങുകയും സന്താനപ്പിറവിക്ക് ശേഷം അവിടെച്ചെന്ന് കമഴ്ത്തി വെച്ചിരിക്കുന്ന ഈ ഓട്ടുപാത്രങ്ങളില്‍ നെയ്യ് നിറച്ച് മലര്‍ത്തി വെയ്ക്കുകയും വേണമെന്നാണ് വിശ്വാസം.മനുഷ്യന്റെ അഹങ്കാരത്തിന് മുകളിലൂടെയായിരുന്നു നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റിയിരുന്നത്. താഴേക്ക് ഉരുണ്ട് വീഴുന്ന കല്ലിന് സദൃശ്യമാണ് മനുഷ്യസ്ഥിതി എന്ന് ജനങ്ങളെ ബോധ്യപ്പെടുതുകയായിരുന്നു ഇവിടെ .



No comments:

Post a Comment