Tuesday 13 October 2015

വന്യതയുടെ വിശേഷണവുമായി പറമ്പിക്കുളം



പാലക്കാട് ; പാലക്കാട് ജില്ലയില്‍ വന്യതയുടെ വിശേഷണം എന്ന് പറയാവുന്നത് പറമ്പിക്കുളം തന്നെയാണ് . ചിറ്റൂര്‍ താലൂക്കിലെ സംരക്ഷിത മേഖലയാണ് ഇത് . പശ്ചിമഘട്ടത്തിലെ ആനമലക്കും    നെല്ലിയാമ്പതിക്കും ഇടയിലാണ് ഈ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത് . പറമ്പിക്കുളം വന്യമൃഗസംരക്ഷണ കേന്ദ്രം 2010 ഫെബ്രുവരി 19 നാണ് കടുവാ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചത് .  ഈ വര്ഷം തന്നെ യുനെസ്കോ ഇവിടം പൈതൃക കേന്ദ്രമാക്കി പ്രഖ്യാപിക്കുകയും ചെയ്തു . പറമ്പിക്കുളത്ത് കാദര്‍ , മലസര്‍ , മുദുവര്‍ , മല മലസര്‍ എന്നിങ്ങനെയുള്ള ആദിവാസി വിഭാഗങ്ങള്‍ ആറു കോളനികളില്‍ ആയി വസിക്കുനുണ്ട് . പാര്ട്ടിസിപ്പെട്ടരി ഫോറെസ്റ്റ് മാനെജ്മെന്റ് സ്കീം അഥവാ പി എഫ് എം എസ്ന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . ട്രക്കുകള്‍ക്കും സഫാരികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും എല്ലാം ഇവിടത്തെ ആദിവാസികള്‍ ആണ് വഴികാട്ടികള്‍ . നെന്മാറ ഫോറെസ്റ്റ് ഡിവിഷനും വാഴച്ചാല്‍ ഫോറെസ്റ്റ് ഡിവിഷനും ചാലക്കുടി ഫോറെസ്റ്റ് ഡിവിഷനും കൊണ്ട് ചുറ്റപ്പെട്ടു കിടക്കുകയാണ് പറമ്പിക്കുളം . തൂതപ്പാറ, കരിമല , നെല്ലിയാമ്പതി , പണ്ടാരവാരി , കുചിമുടി , വെങ്ങോലി മല , പുളിയരപ്പാടം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളും നാല് ദിക്കിലുമായി പറന്നു കിടക്കുന്നുണ്ട് . അതിനാല്‍ തന്നെ പറമ്പിക്കുളം കാണാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഒന്നില്‍ കൂടുതല്‍ സാഹസിക യാത്രകള്‍ നടത്താം . തൂവയാര്‍ വെള്ളച്ചാട്ടവും പറമ്പിക്കുളം , ഷോളയാര്‍ , തേക്കടി , കാരപ്പാര ,കുരിയാക്കുട്ടി നദികളും ഈ വന്യ സൌന്ദര്യത്തെ ചുറ്റി ഒഴുകുന്നു. സാഹസിക സഞ്ചാരികള്‍ ട്രക്കിങ്ങിനും മറ്റുമായി എത്തുന്ന ഇവിടെ ഒരു വിദഗ്ദനായ വഴികാട്ടിയുടെ ആവശ്യകതയുണ്ട് . അതിനാല്‍ ഇവിടെ തന്നെ വസിക്കുന്ന കാടിന്റെ ഗന്ധമുള്ള ആദിവാസി വിഭാഗങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നു . ഈ വഴികാട്ടികള്‍ ഇല്ലാതെ കടുവാ സാങ്കേതത്തില്‍ വാഹനം ഓടിക്കുന്നത് ശിക്ഷാര്‍ഹാമാണ് . ഇവിടത്തെ നീരുരവകളിലും മറ്റും സഞ്ചരിക്കാന്‍ പവര്‍ ബോട്ടുകള്‍ ലഭ്യമല്ല എന്നാല്‍ ഇവിടെ വസിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് അവരുടെ പരമ്പരാഗതമായ കേട്ട് വള്ളങ്ങളില്‍ യാത്ര ചെയ്യുകയും മീന്‍ പിടിക്കുകയും ചെയ്യാം – കാരണം അവര്‍ പ്രകൃതിയെ നോവിക്കുകയില്ല എന്ന് നിശ്ചയം ഉണ്ട് . സമീപത്തെ തുണക്കടവ് വില്ലേജിലെ കണ്ണിമാറ തേക്ക് പ്രശസ്തമാണ് . ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തേക്കാണ് ഇത് . 39 ല്‍ പരം വര്‍ഗം സസ്തനികള്‍ 16 ഇനം ഉരഗ വര്‍ഗ ജീവികള്‍ 268 ഇനം  പക്ഷികള്‍ 61 വര്‍ഗം ഉരഗങ്ങള്‍ , 1049 ഇനം ഷഡ്പദങ്ങള്‍ 47 ഇനം മത്സ്യങ്ങള്‍ 124 ഇനം പൂമ്പാറ്റകള്‍ എന്നിങ്ങനെ ഒരു ബൃഹത്തായ ജൈവ സമ്പത്ത് തന്നെ പറമ്പിക്കുളത്തുണ്ട് . സിംഹവാലന്‍ കുരങ്ങുകള്‍ , നീലഗിരി ഥാറുകള്‍ , ആനകള്‍ , ബംഗാള്‍ കടുവകള്‍ , ഇന്ത്യന്‍ പുള്ളിപ്പുലികള്‍ , കാട്ടാടുകള്‍ , തുടങ്ങിയവ ഈ വന്യ മൃഗ സമരക്ഷണ കേന്ദ്രത്തിന്റെ ആകര്‍ഷകങ്ങള്‍ ആണ് . രാജവെമ്പാല , ശംഖുവരയന്‍ , ചെമ്പല്ലി ,ചീങ്കണ്ണി , വംശനാശ ഭീഷണി നേരിടുന്ന 17 വര്‍ഗം മീനുകള്‍ പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന 18 തരം പക്ഷികള്‍ 134 ഇനം അപൂര്‍വയിനത്തില്‍ പെടുത്തിയ പക്ഷികള്‍ 34 ഇനം വംശ നാശ ഭീഷണി നേരിടുന്ന ശലഭങ്ങള്‍ എന്നിവ പറമ്പിക്കുളത്തിന്റെ സ്വന്തമാണ് . തേക്കുകള്‍ , ചന്ദനം , വേപ്പ് തുടങ്ങിയവ ധാരാളമായി വളരുന്നു . ഇവിടത്തെ കണ്ണിമാറ തെക്കിന് 450 വര്ഷം പഴക്കവും 6.8 മീറ്റര്‍ വണ്ണവും 162 അടി ഉയരവും ഉണ്ട് കേന്ദ്ര സര്‍ക്കാര്‍ മഹാവൃക്ഷ പുരസ്കാരം നല്‍കി വൃക്ഷരാജനെ ആദരിച്ചിട്ടുണ്ട് . മദ്യം , പ്ലാസ്റ്റിക് , തുടങ്ങിയവ പറമ്പിക്കുളത്ത് കയറ്റരുത് .കാട്ടു തീയാണ് പ്രധാനമായും അനുഭവിക്കുന്ന ഒരു ഭീഷണി . 2007 ഏപ്രില്‍ മാസത്തില്‍ ഉണ്ടായ കാട്ടു തീയില്‍ പറമ്പിക്കുളം വന്യമൃഗസംരക്ഷണ കേന്ദ്രവും നെല്ലിയാമ്പതി വന മേഖലയും നൂറു കണക്കിന് ഏക്കറാണ് കത്തി നശിച്ചത് . കേന്ദ്രത്തില്‍ ഉടനീളം മാലിന്യ ശേഖരണത്തിനായി മാലിന്യ പാത്രങ്ങള്‍ വച്ചിട്ടുണ്ട് . പരിസരം മലിനമാക്കുന്ന തരത്തില്‍ എന്തെങ്കിലും വലിചെരിയുകയാണ് എങ്കില്‍ ശിക്ഷ ഉറപ്പാക്കാന്‍ നിയമം അനുശാസിക്കുന്നു . വനാന്തരങ്ങളിലേക്ക് ഇപ്പോഴും ആളുകളെ കയറ്റി വിടുന്നില്ല . വന്യ മൃഗങ്ങളുടെ സ്വൈര്യ വിഹാരത്തിന് തടസം നേരിടാതിരിക്കാനും അവയുടെ ആവാസ വ്യവസ്ഥയില്‍ മാറ്റം ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് ഇത് . വിനോദ സഞ്ചാര മേഖല അല്പം കൂടി വിശാലമാക്കണം എന്ന ആവശ്യം ഏറെ നാളായി ഉന്നയിക്കുന്നുണ്ട്‌ എന്നാല്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഒന്നും തന്നെ ഈ ജൈവ സമ്പത്ത് കാത്തു സൂക്ഷിക്കുന്നതില്‍ പ്രതിജ്ഞാ ബദ്ധരായതിനാല്‍ ആവശ്യം അംഗീകരിച്ചിട്ടില്ല . 19 ആം നൂറ്റാണ്ടില്‍ രണ്ടു വലിയ വിഭാഗങ്ങളില്‍ ആയാണ് പറമ്പിക്കുളം കാട് ഉണ്ടായിരുന്നത് . സുന്ഗം ഫോറെസ്റ്റ് റിസര്‍വും പറമ്പിക്കുളം ഫോറെസ്റ്റ് റിസര്‍വും .1907 ലെ ട്രാം വെ ഇവിടെ ഒരു നാഴികക്കല്ലായി .ഈ വഴി കാടിനകത്തേക്ക്‌ കടക്കാനാകുകയും അനാവശ്യമായി കിടന്നിരുന്ന ഭീഷണിയാകുന്ന മരങ്ങള്‍ അത്രയും ചാലക്കുടിയിലേക്ക് എത്തിക്കുവാന്‍ സാധിച്ചു . 1951 ല്‍ പി നാരായാണന്‍ നായര്‍ അധ്യക്ഷനായ പ്രത്യേക സാമ്പത്തിക സമിതി രൂപികരിച്ചു . 1962 ല്‍ സുന്ഗം ഫോറെസ്റ്റ് ഡിവിഷന്‍ പറമ്പിക്കുളം വന്യമൃഗസംരക്ഷണ കേന്ദ്രത്തോട് ചേര്‍ത്തു . പീരുമേട് ആസ്ഥാനമായുള്ള സംസ്ഥാന വന്യമൃഗസംരക്ഷണ ഓഫീസറുടെ മേല്‍നോട്ടത്തിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനം . പശ്ചിമഘട്ടത്തിലെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന  വന്യമൃഗസംരക്ഷണ കേന്ദ്രമാണ് പറമ്പിക്കുളം . കേരളത്തില്‍ നിന്നും തമിഴ്നാടില്‍ നിന്നും ഇവിടേയ്ക്ക് കടക്കാം . 34 ഓളം സംരക്ഷണ കേന്ദ്രങ്ങള്‍ ഉള്ള പശ്ചിമഘട്ടത്തിലെ ഏറ്റവും ആകര്‍ഷണം പറമ്പിക്കുളം ആണ് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല . പ്രകൃതിയുടെ വാസസ്ഥാനം എന്ന് ഇരട്ടപ്പേരുള്ള ഇവിടെ എത്തുന്ന സഞ്ചാരികള്‍ വീണ്ടും വീണ്ടും എത്താന്‍ കൊതിക്കുന്നു .

No comments:

Post a Comment